ഉമര്‍ ഖാലിദ് രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും ജാമ്യം അനുവദിക്കണമെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഉമര്‍ ഖാലിദ് നടത്തിയത് പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രസംഗമാണെന്നും കലാപം ഉദ്ദേശിച്ചിട്ടില്ലെന്നും ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
രോഗിയായ പിതാവിന് വൃക്ക നൽകാൻ തയ്യാറാണെങ്കിലും, ഭർത്താവിൽ നിന്ന് എൻഒസി ലഭിക്കാത്തതിനാൽ ബന്ധപ്പെട്ട ആശുപത്രിയുടെ അപേക്ഷ പരിഗണിക്കുന്നില്ലെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. ഭർത്താവുമായുള്ള ബന്ധം വേർപിരിഞ്ഞിരിക്കുകയാണെന്നും അതിനാല്‍ ആശുപത്രി അധികൃതര്‍ മുന്നോട്ട് വെക്കുന്ന നിബന്ധന അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ഇതിനെതിരെയാണ് റാണ അയൂബ് കോടതിയെ സമീപിച്ചത്. അതേസമയം, റാണ അയൂബിനെ പിന്തുണച്ച് ഐക്യരാഷ്ട്ര സഭ രംഗത്തെത്തിയിരുന്നു. റാണ അയൂബിനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന അനധികൃതമായ വേട്ടയാടല്‍ അവസാനിപ്പിക്കണമെന്നും യു എന്‍ ആവശ്യപ്പെട്ടിരുന്നു.
വേര്‍പിരിഞ്ഞ ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്ന മകന് 18 വയസ്സ് പൂര്‍ത്തിയാവുന്നത് വരെയോ സ്ഥിരവരുമാനം നേടുന്നതുവരേയോ പ്രതിമാസം 15000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നാവിശ്യപ്പെട്ടാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി പരിഗണിച്ച കോടതി വിദ്യാഭ്യാസ ചെലവ് വഹിക്കുന്നതിന് മകന്‍റെ പ്രായപൂര്‍ത്തി ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടി.
പ്രായപൂർത്തിയാകാത്ത തന്‍റെ കുട്ടിയുടെ പേരിനൊപ്പം അമ്മയുടെ പേരാണ് നല്‍കിയിരിക്കുന്നത്. എല്ലാ രേഖകളിലും അമ്മയുടെ പേരാണ്. അത് മാറ്റി തന്‍റെ പേര് ചേര്‍ക്കണമെന്നാണ് പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പിതാവിന്‍റെ പേര് മാത്രമല്ല, അമ്മയുടെ പേരും കുട്ടിയുടെ പേരിനൊപ്പം ചേര്‍ക്കാന്‍ അവകാശമുണ്ടെന്നാണ് കോടതിയുടെ നിരീക്ഷിച്ചത്.